ടെഹ്റാൻ: (gcc.truevisionnews.com) ഹോർമൂസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാനെ 'ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കും' എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ പരിഹസിച്ച് ഇറാൻ സൈനിക നേതൃത്വം രംഗത്തെത്തി. ട്രംപിന്റേത് ഭ്രാന്തൻ പരാമർശങ്ങളാണെന്നും ഇത്തരം വിവേകശൂന്യമായ ഭീഷണികൾ അമേരിക്കയുടെ അപമാനം ഇല്ലാതാക്കില്ലെന്നും ഇറാൻ തിരിച്ചടിച്ചു.
ഹോർമൂസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ നൽകിയ സമയപരിധി നാളെ അവസാനിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ അത്യാധുനിക സൈനിക പ്രഹരശേഷി ഉപയോഗിച്ച് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ പാലങ്ങൾ, വൈദ്യുത നിലയങ്ങൾ തുടങ്ങിയവ മണിക്കൂറുകൾക്കുള്ളിൽ തകർക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
യുഎസ് മുന്നോട്ടുവെച്ച താത്കാലിക വെടിനിർത്തൽ കരാർ ഇറാൻ തള്ളിക്കളഞ്ഞു. കേവലം താത്കാലിക ആശ്വാസമല്ല, മറിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി.
യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമാണം.മേഖലയിലെ യുഎസ്-ഇസ്രയേൽ പ്രകോപനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക. ഹോർമൂസ് കടലിടുക്കിലെ സുരക്ഷിത യാത്രയ്ക്കായി വ്യക്തമായ പ്രോട്ടോക്കോൾ രൂപീകരിക്കുക. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് ഇറാന്റെ ആവശ്യങ്ങൾ
നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സമാധാന ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
'Will be destroyed overnight': Trump's ultimatum against Iran; Iran dismisses it
























.jpeg)









